2024, ജൂൺ 22, ശനിയാഴ്‌ച

നീറ്റ്: പരീക്ഷയുടെ തലേദിവസം രാത്രി ചോദ്യക്കടലാസ് ലഭിച്ചതായി പ്രതി; അറസ്‌റ്റിലായ വിദ്യാർഥി നേടിയത് 720ൽ 185 മാർക്ക്

                                               


          

പട്‌ന: രാജ്യവ്യാപകമായി നീറ്റ് - യുജി, യുജിസി -നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധം തുടരവേ, പരീക്ഷയ്ക്ക് മുമ്പ് തന്നെ ചോദ്യക്കടലാസ് ചോർത്തിയെന്ന് ആരോപിക്കപ്പെട്ട നാലു ബിഹാർ വിദ്യാർഥികളുടെ സ്കോർകാർഡുകൾ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടു. ഇതിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തുവിട്ട സ്കോർ കാർഡനുസരിച്ച് 720ൽ 185 മാർക്കാണ് അനുരാഗ് യാദവ് നേടിയിട്ടുള്ളത്. അതായത് 54.84 പെർസെന്റൈൽ മാത്രം. എന്നാൽ വ്യക്തിഗത വിഷയങ്ങളിലെ മാർക്ക് പരിശോധിക്കുമ്പോൾ ഫിസിക്‌സിൽ 85.8 പെർസെന്റലും ബയോളജിയിൽ 51 പെർസെന്റലും നേടിയ അനുരാഗിന് കെമിസ്ട്രിയിൽ 5 പെർസെന്റൈലുമാണ് മാർക്ക് കിട്ടിയിട്ടുള്ളത്.

ചോദ്യക്കടലാസ് പരീക്ഷയുടെ തലേദിവസം രാത്രി ലഭിച്ചതായി അറസ്‌റ്റിലായ അനുരാഗ് യാദവ് കുറ്റസമ്മതം നടത്തിയിരുന്നു. ചോദ്യപേപ്പർ തലേദിവസം കിട്ടിയിട്ടും കെമിസ്ട്രി പരീക്ഷയുടെ ഉത്തരങ്ങൾ മനഃപാഠമാക്കാൻ അനുരാഗിനു കഴിഞ്ഞില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ അനുരാഗിന്റെ ഓൾ ഇന്ത്യ റാങ്ക് 10,51,525 ആണ്. ഒബിസി വിഭാഗത്തിന്റെ സംവരണത്തിൽ 4,67,824 ആണ് റാങ്ക്.

ചോദ്യക്കടലാസ് ലഭിച്ചത് ബന്ധുവായ സിക്കന്ദർ യാദവേന്ദു വഴിയാണ് അനുരാഗ് യാദവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സിക്കന്ദറിൽനിന്ന് കസ്‌റ്റഡിയിൽ എടുത്ത അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവർ 30- 32 ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നാണ് വിവരം. ഇതിൽ സിക്കന്ദർ സഹായിച്ച മൂന്നുപേരും ഒബിസി വിഭാഗത്തിൽപ്പെടുന്നവരാണ്. ഇതിൽ നിന്ന് ഒരാൾക്ക് 720ൽ 300 മാർക്ക് നേടാനായിട്ടുണ്ട്. അതായത് 73.37 പെർസെന്റൈൽ. എന്നിരുന്നാലും ഇവരുടെ വ്യക്തിഗത വിഷയങ്ങളിലെ മാർക്ക് വളരെ കുറവാണ്. അതായത് ഒരാൾക്ക് ബയോളജിയിൽ 87.8 പെർസെന്റൈൽ നേടാനായപ്പോൾ ഫിസിക്‌സിന് 15.5 പെർസെന്റൈലും കെമിസ്ട്രിക്ക് 15.3 പെർസെന്റൈലും മാത്രമാണ് നേടാനായത്.

ഓസ്ട്രേലിയയിൽ പഠിക്കാം, 60 ലക്ഷം രൂപ സ്കോളർഷിപ്പോട് കൂടി; അവസരവുമായി ഡീക്കിൻ യൂണിവേഴ്സിറ്റി


                                                 



ഓസ്ട്രേലിയയിലെ ഡീക്കിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലേഴ്‌സ് മെറിറ്റോറിയസ് സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് (വിഎസ്എംഎസ്‌പി) അപേക്ഷകൾ ക്ഷണിച്ചു. അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ താത്പര്യമുള്ള അർഹരായവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഇതിൽ യൂണിവേഴ്സിറ്റിയുടെ തന്നെ ചേഞ്ചിംഗ് ലൈവ്സ് പദ്ധതിയുടെ ഭാഗം കൂടിയാണ് സ്കോളർഷിപ്പ്. നിലവിൽ 60 ലക്ഷം വീതമുള്ള പത്ത് സ്കോളർഷിപ്പ് പ്രോഗ്രാമുകളാണുള്ളത്. ബിരുദ, ബിരുദാനന്തര പഠനങ്ങൾക്കുള്ള സ്കോളർഷിപ്പ് വി‌ക്ടോറിയയിൽ സ്ഥിതി ചെയ്യുന്ന ക്യാംപസിലായിരിക്കും ഉണ്ടാവുക. ഇതിൽ തന്നെ ഇന്ത്യൻ വിദ്യാർഥികൾക്ക് എല്ലാവർഷവും ഈ സ്കോളർഷിപ്പിൻ്റെ ആനുകൂല്യം വൻതോതിൽ ലഭിക്കുന്നതായി യൂണിവേഴ്‌സിറ്റി അവരുടെ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ന്യൂഡൽഹിയിലുള്ള ഡീക്കിൻ സൗത്ത് ഏഷ്യ ഓഫീസിൽ നടക്കുന്ന സെലക്ഷന്റെ മികവിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ് നടക്കുക. മാത്രമല്ല ഓൺലൈൻ അഭിമുഖം എന്നിവയും സ്കോളർഷിപ്പ് ലഭിക്കാനുള്ള കടമ്പകളിൽ ഒന്നാണ്. കൂടാതെ സ്കോളർഷിപ്പുകളിലൊന്ന് പൂർണമായും കായിക രംഗത്തെ മികവിനെഅടിസ്ഥാനമാക്കിയുള്ളതാണ്.

ബിരുദ കോഴ്സിനുള്ള യോഗ്യത ചുവടെ കൊടുത്തിരിക്കുന്നു
  • ഇന്ത്യയിൽ താമസിക്കുന്നവരായിരിക്കണം
  • 12-ാം ക്ലാസ് ഫലം അടിസ്ഥാക്കിയാണ് സെലക്ഷൻ. ഇനി അപേക്ഷ നൽകുമ്പോൾ ഫലം വന്നില്ലെങ്കിൽ കിട്ടാനിടയുള്ള ഏകദേശ മാർക്ക് വെച്ച് അപേക്ഷിക്കാം.
  • സർവകലാശാല നിർദേശിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം പ്രധാനമായും നേടിയിരിക്കണം.
  • പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിരിക്കണം. 

ബിരുദാനന്തര കോഴ്‌സിനുളള യോഗ്യത
  • ഇന്ത്യയിൽ താമസമാക്കിയ വിദ്യാർഥിയായിരിക്കണം. 
  • 85 ശതമാനത്തിലധികം സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് ബോർഡ് ഹയർ സെക്കൻഡറി പരീക്ഷയിൽ മാർക്കുണ്ടാകണം. അല്ലെങ്കിൽ എടുത്തിരുന്ന ബിരുദ കോഴ്സിന് 80 ശതമാനത്തിലധികം മാർക്കുണ്ടായാലും മതി. 
  • ഇംഗ്ലീഷ് ഭാഷയിലുള്ള മികവ് അല്ലെങ്കിൽ എടുക്കാനുദ്ദേശിക്കുന്ന കോഴ്‌സ് (പഠനമേഖല) മികവ് ഉണ്ടായിരിക്കണം. 
  • കോ-കരിക്കുലർ (പാഠ്യേതര വിഷയങ്ങൾ) ആക്‌ടിവിറ്റികളുള്ള മികവും പരിശോധിക്കുന്നതാണ്.

കേരള ബിരുദ പ്രവേശനം; രണ്ടാംഘട്ട അലോട്ട്മെന്റ് പുറത്ത് വിട്ടു


                                               


2024-25 അധ്യയന വർഷത്തിലെ കേരളസർവകലാശാലയുടെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് അപേക്ഷകർക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്.

അലോട്ട്മെന്റ് കിട്ടിയവർ നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശദാംശങ്ങൾവെബ്സൈറ്റിൽ) ഓൺലൈനായി അടക്കുകയും ഫീസ് Transaction Success എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. നിലവിൽ ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച് ഫീസ് കെട്ടിയവർ പ്രൊഫൈൽ മുഖേന വീണ്ടും ഫീസ് ഒടുക്കേണ്ടതില്ല.

അലോട്ട്മെന്റ് കിട്ടിയവർ മെമ്മോയിൽ പറഞ്ഞിരിക്കുന്നതുപോലെ അതാത് തീയതികളിൽ (18.06.2024 to 22.06.2024) യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി Permanent Temporary അഡ്മിഷൻ എടുക്കേണ്ടതാണ്. എന്നാൽ ഈ ഘട്ടത്തിൽ Temporary/ Permanent അഡ്‌മിഷൻ എടുക്കാത്ത വിദ്യാർത്ഥികളെ തുടർന്ന് വരുന്ന മൂന്നാം അലോട്ട്മെന്റിലേക്ക് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.

നിലവിൽ അഡ്‌മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ഐ.ഡി. നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അതിനാൽ അപാർ (APAAR) ഐ.ഡി. ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി തന്നെ www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐ.ഡി. ജനറേറ്റ് ചെയ്യേണ്ടതാണ്.

നീറ്റ് വിവാദം: നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

 

                                             


           

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെത്തുടർന്ന് നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കൂടാതെ നീറ്റുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജൂലായ് എട്ടിന് പരിഗണിക്കാനായി മാറ്റി. 14 ഹർജികളാണ് വ്യാഴാഴ്ച്ച സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നത്. ഇതിൽ വ്യക്തികത പരാതിയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിക്ക് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.


കത്തിക്കരിഞ്ഞ ചോദ്യക്കടലാസ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി 

നീറ്റ് ചോദ്യപ്പേപ്പറിന്റെയും ഉത്തരക്കടലാസിന്റെയും കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ വ്യാഴാഴ്ച അറസ്റ്റിലായ അമിത് ആനന്ദിന്റെ പട്നയിലെ വസതിയിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇദ്ദേഹം ചോദ്യപ്പേപ്പർ ചോർച്ചക്കേസുകളിൽ മുമ്പും പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ ചോദ്യപ്പേപ്പർ നൽകാമെന്നു വാഗ്ദാനംചെയ്ത് നാലു ഉദ്യോഗാർഥികളിൽ നിന്നായി 32 മുതൽ 35 ലക്ഷം രൂപവരെ വാങ്ങിയിട്ടുണ്ടെന്ന് പോലീസ് വ്യക്താക്കി.


തലേദിവസം ചോദ്യപ്പേപ്പർ കിട്ടി -അറസ്റ്റിലായ വിദ്യാർഥി

മേയ് ഒന്നിന് രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് കോച്ചിങ്ങിലായിരുന്ന തന്നോട് അമ്മയുടെ സഹോദരനായ സിക്കന്ദർ യാദവേന്ദു പട്നയിലേക്ക് വരാൻ പറയുകയും, ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്നും ഉത്തരം മുൻകൂട്ടി പഠിച്ച് പരീക്ഷ എഴുതണമെന്നും നിർദേശിക്കുകയായിരുന്നു. പിന്നീട് മേയ് നാലിന് ചോദ്യപ്പേപ്പർ തന്നു. അതിനുള്ള ഉത്തരങ്ങൾ മുൻകൂട്ടി പഠിച്ച് പരീക്ഷ എഴുതുകയും ചെയ്തു. അതേ ചോദ്യപ്പേപ്പർ തന്നെയായിരുന്നു പരീക്ഷാകേന്ദ്രത്തിലും തനിക്ക് ലഭിച്ചത്. ഇതിനായി 40 ലക്ഷം രൂപയാണ് നിതീഷ് കുമാറിനും അമിത് ആനന്ദിനും നൽകിയത്.


തേജസ്വി യാദവിന് പങ്കെന്ന് ബി.ജെ.പി.യും, കെട്ടുകഥയെന്ന് ആർ.ജെ.ഡി.യും 

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാവിവാദത്തിൽ രാഷ്ട്രീയപ്പോര്. ബിഹാറിലെ പ്രതിപക്ഷനേതാവ് തേജസ്വി യാദവിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ബി.ജെ.പി.നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ വിജയ് സിൻഹ ആരോപികുന്നത്. ബിഹാറിലെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ സൂത്രധാരൻ സിക്കന്ദർ കുമാർ യാദവേന്ദുവിന് താമസസൗകര്യം ശരിയാക്കിയത് തേജസ്വിയുടെ പേഴ്സണൽ സെക്രട്ടറി പ്രീതം കുമാറാണെന്ന ആരോപണമാണ് ഉപമുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, ബി.ജെ.പി.യും നിതീഷ് സർക്കാരും കുറ്റക്കാരെ രക്ഷിക്കാനായി കെട്ടുകഥകൾ മെനയുകയാണെന്ന് ആർ.ജെ.ഡി. തിരിച്ചടിച്ചു.

2024, ജൂൺ 21, വെള്ളിയാഴ്‌ച

നീറ്റ് വിവാദം: നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചു വിടണമെന്ന ആവശ്യവുമായി അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി

 

                                      


                                     

തിരുവനന്തപുരം:  നീറ്റ് പരീക്ഷയുടെ വിശ്വാസ്യത പൂർണമായും തകർത്ത നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചു വിടണമെന്ന ആവശ്യവുമായി അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി. കൂടാതെ സംസ്ഥാനങ്ങളിൽ നേരത്തെ ഉണ്ടായിരുന്നത് പോലെ മെഡിക്കൽ പ്രവേശന പരീക്ഷ  നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ഏകദേശം 24 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയിട്ടുള്ളത്. ഇതിനകം തന്നെ നീറ്റ് പരീക്ഷയുടെ മറയിൽ വിവിധ സംസ്ഥാനങ്ങളിൽ കോടികളുടെ അഴിമതി നടന്നതിന്റെ തെളിവുകൾ പുറത്ത് വന്നു കഴിഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തെളിയക്കുന്ന ധാരാളം വിവരങ്ങളും പുറത്തുവന്നിട്ടും ഒരന്വേഷണത്തിന് മുതിരാത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണ്. 

നീറ്റ് രാജ്യത്തെ അതിപ്രധാനമായ പ്രവേശന പരീക്ഷയാണ്. വിദ്യാർഥികളുടെ വർഷങ്ങളോളമുള്ള കഠിനാധ്വാനത്തോടൊപ്പം പണവും ചിലവഴിച്ചാണ്  നീറ്റ് (യുജി) പരീക്ഷക്ക് തയാറെടുക്കുന്നത്. പരീക്ഷാ തട്ടിപ്പിലൂടെ ഈ വിദ്യാർഥികൾ ക്രൂരമായ അനീതിക്ക് ഇര ആയിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയെന്ന ആരോപണവും തുടർന്ന് പുറത്തുവന്ന വിവരങ്ങളും പ്രവേശന പരീക്ഷയിലും അത് സംഘടിപ്പിക്കുന്ന ഏജൻസിയിലുമുള്ള വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു.

കൂടാതെ അനർഹരായവർ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാനും മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ നിലവാരം തകർക്കാനും ഇതൊരു കാരണമാകുമെന്ന് മെഡിക്കൽ മേഖലയിലുള്ളവരും അക്കാദമിക വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.അതിനാൽ സേവ് എജ്യുക്കേഷൻ കമ്മിറ്റി നിലവിലെ സാഹചര്യത്തിൽ ദേശീയ പ്രവേശന ക്രമക്കേട് സംബന്ധിച്ചു സമഗ്രാന്വേഷണത്തിന് തയാറാവണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു ദേശീയ ഏജൻസിയിൽ നടത്തുന്നതിലൂടെ പ്രവേശന പരീക്ഷാ നടത്തിപ്പിൽ നടക്കാൻ സാധ്യതയുള്ള ക്രമക്കേടുകൾ ഇല്ലാതാക്കാം എന്ന വാദം ഇതോടെ ഇല്ലാതായിക്കഴിഞ്ഞു. അതുകൊണ്ട് നീറ്റു പരീക്ഷ റദ്ദാക്കി സംസ്ഥാനതല പ്രവേശന പരീക്ഷകൾക്ക് ഉത്തരവ് നൽകണം.

ഈ സാഹചര്യത്തിൽ, അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് പ്രഫ.ജോർജ്ജ് ജോസഫ്, വൈസ് പ്രസിഡന്റ് എം. ഷാജർഖാൻ, സെക്രട്ടറി അഡ്വ. ഇ.എൻ. ശാന്തിരാജ് എന്നിവർ മെഡിക്കൽ പ്രവേശന പരീക്ഷകൾ സംസ്ഥാന തലത്തിൽ നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും  പ്രസ്ത‌ാവനയൽ ആവശ്യപ്പെട്ടു.

യു.ജി.സി-നെറ്റ് പരീക്ഷയും നീറ്റല്ല ; ടെലഗ്രാമിൽ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് കേന്ദ്രം


                                           


                    

ന്യൂഡൽഹി: യു.ജി.സി- നെറ്റ്പരീക്ഷ റദ്ദാക്കിയത് ചോദ്യപ്പേപ്പർ ഡാർക്നെറ്റിൽ ചോർന്നതിനാലാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ടെലഗ്രാമിൽ ചോദ്യപ്പേപ്പർ പ്രചരിക്കുകയും ചെയ്തു .അതുമായി യഥാർഥ ചോദ്യപ്പേപ്പറിന് സാമ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ജൂൺ 18-നാണ് യു.ജി.സി- നെറ്റ്പരീക്ഷ നടത്തിയത്. ബുധനാഴ്‌ച രാത്രിയാണ് റദ്ദാക്കിയത്. ഒ.എം.ആർ. പരീക്ഷയിൽ സൈബർ ക്രമക്കേടുകൾ നടന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കുന്നത് എന്നാണ് അറിയിച്ചത്. തുടർന്ന് ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് ബുധനാഴ്ച ഈ വിവരം യു.ജി.സി.ക്ക് നൽകിയത്. പ്രഥമദൃഷ്ട്യാ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോർട്ടാണ് യു.ജി.സി.ക്ക് നൽകിയത്. ഇതേത്തുടർന്ന് പരീക്ഷ റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. പുതിയ പരീക്ഷ പിന്നീട് നടത്തും. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇത് സർവകലാശാലകളിലും കോളേജുകളിലും 'അസിസ്റ്റന്റ് പ്രൊഫസർ' തസ്‌തികയിലേക്കും 'ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും പിഎച്ച്.ഡി. പ്രവേശനത്തിനും യോഗ്യത നിർണയിക്കുന്നതിനുള്ള പരീക്ഷയാണിത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഈ അടുത്തിടെയാണ് ഒ.എം.ആർ.എം രീതിയിലേക്ക് മാറ്റിയത്.

യു.ജി.സി. നെറ്റിന് 11,21,225 പേരാണ് അപേക്ഷിച്ചത്. ഇതിൽ 9,08,580 പേർ പരീഷയെഴുതാനെത്തി. 1205 കേന്ദ്രങ്ങളിലാണ് 83 മാനവിക വിഷയങ്ങളിൽ പരീക്ഷ നടത്തിയത്. രജിസ്റ്റർ ചെയ്‌തവരിൽ 81 ശതമാനംവിദ്യാർഥികളും പരീക്ഷ എഴുതിയതായാണ് യു.ജി.സി. ചെയർപേഴ്സൺ എ. ജഗദേഷ് കുമാർ പറഞ്ഞത്.


നീറ്റ് പരീക്ഷ വിവാദം: നീറ്റ് റദ്ദാക്കണമെന്ന ആവശ്യത്തിൽ കേന്ദ്രത്തിനും എൻ.ടി.എക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി.

                                 


ന്യൂഡൽഹി: നീറ്റ് പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എക്കും കേന്ദ്ര സർക്കാറിനും നോട്ടീസയച്ച് സുപ്രീംകോടതി. വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും ക്രമക്കേടുകളിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിൽ ജൂലൈ എട്ടിനകം തന്നെ മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കൂടാതെ നീറ്റുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എൻ.ടി.എയുടെ ആവശ്യം അംഗീകരിച്ചു. ജൂലൈ എട്ടിന് ഹരജികൾ വീണ്ടും പരിഗണിക്കും.

നിലവിൽനീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 49 വിദ്യാർഥികളുടെ 10 ഹരജികളും എസ്.എഫ്.ഐ നൽകിയ ഹരജിയുമാണ് കോടതി പരിഗണിച്ചത്. പരീക്ഷ റദ്ദാക്കി കുറ്റമറ്റ രീതിയിൽ പുതിയ പരീക്ഷ നടത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. കൂടാതെ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ സി.ബി.ഐയോ മറ്റേതെങ്കിലും സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണമെന്നും, മാത്രമല്ല കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതി സംഭവം അന്വേഷിക്കണമെന്നും ഹരജിയിലുണ്ട്.

സി.ബി.ഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടുള്ള ഹരജിയും നീറ്റ് കൗൺസലിങ് തടയണമെന്ന് ആവശ്യപെട്ടുള്ള ഒരുകൂട്ടം ഹരജികൾ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. അനുകൂല വിധിയുണ്ടായില്ലെങ്കിലും കോടതി എൻ.ടി.എയെ രൂക്ഷമായി തന്നെ വിമർശിച്ചു. എത്ര ചെറിയ വീഴ്ചയും പരിഹരിക്കപ്പെടണമെന്നും പരീക്ഷാ നടത്തിപ്പുകാരെന്ന നിലയിൽ നീതിപൂർവമായ രീതിയിൽ പ്രവർത്തിക്കാനുള്ള ബാധ്യത എൻ.ടി.എക്ക് ഉണ്ടെന്നും കോടതി ഉന്നയിച്ചു. ഇപ്പൊൾ ഹരജികളെല്ലാം ജൂലൈ എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

ജൂൺ നാലിനാണ് മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. 67 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെ പരീക്ഷയിൽ ക്രമക്കേടുണ്ടായെന്നും ചോദ്യപേപ്പർ ചോർന്നെന്നും വ്യാപക പരാതിയുയർന്നു. കൂടാതെ ചില പരിശീലന കേന്ദ്രങ്ങളിൽ പഠിച്ചവർക്ക് ഉയർന്ന റാങ്കുകൾ ലഭിച്ചതും സംശയമുയർത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ് പരീക്ഷയിൽ ചിലയിടങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു.


2024, ജൂൺ 7, വെള്ളിയാഴ്‌ച

SSLC പരീക്ഷക്ക് 60% മുകളിൽ മാർക്ക് ഉണ്ടോ എങ്കിൽ 15000/-രൂപ ലഭിക്കും ,സ്കോളർഷിപ്-NextGen Edu Scholarship 2024-Apply Now


പത്താം ക്ലാസ് പരീക്ഷയിൽ 60% മുകളിൽ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് 15000/- രൂപയുടെ സ്കോളർഷിപ് ,നിലവിൽ പ്ലസ് വൺ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷ നൽകാൻ  സാധിക്കുക .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ തുടർ പഠനത്തിന് വേണ്ടി NextGen Edu സ്പോൺസർ ചെയ്യുന്ന സ്കോളർഷിപ് ആണ് ഇത് .ഇത് ഒരു പ്രൈവറ്റ് സ്കോളർഷിപ് ആയത് കൊണ്ട് തന്നെ അപേക്ഷ നൽകി അർഹരാകുന്ന  മുഴുവൻ വിദ്യാർത്ഥികൾക്കും സ്കോളർഷിപ് ലഭിക്കും.എങ്ങനെ അപേക്ഷിക്കാം ആർക്കൊക്കെ അപേക്ഷിക്കാം ,യോഗ്യതകൾ എന്തൊക്കെ എന്ന് നമുക്ക് പരിശോധിക്കാം 

യോഗ്യതകൾ 

  • അപേക്ഷ നൽകുന്ന വിദ്യാർത്ഥി നിലവിൽ പത്താം ക്ലാസ്സിൽ 60% ന് മുകളിൽ ഗ്രേഡ് നേടിയവരും പ്ലസ് വൺ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളും ആയിരിക്കണം 
  • ഇന്ത്യയിലെ ഗവണ്മെന്റ് സ്കൂളിലോ ,പ്രൈവറ്റ് സ്കൂളിലോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • Kerala ,Karnataka, Delhi National Capital Region, Maharashtra, Telangana, West Bengal, Tamil Nadu എന്നി സംസ്ഥനങ്ങളിൽ പടിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം 
  • പെൺകുട്ടികൾക്കും ,അച്ഛനോ അമ്മയോ മരിച്ച കുട്ടികൾക്കും ,അല്ലങ്കിൽ രണ്ടു പേരും മരണപ്പെട്ട വിദ്യാർത്ഥികൾക്കും സ്കോളർഷിപ് മുൻഗണന ലഭിക്കും 

സ്കോളർഷിപ് തുക 

അർഹരാകുന്ന വിദ്യാർത്ഥികൾക്ക് 15000/- രൂപ സ്കോളർഷിപ് തുക ലഭിക്കും 

ആവിശ്യമായ രേഖകൾ 

  • പത്താം ക്ലാസ് മാർക്ക് ഷീറ്റ് കോപ്പി 
  • വിദ്യാർത്ഥിയുടെ ആധാർ കാർഡ് കോപ്പി 
  • ബന്ധപ്പെട്ട വില്ലജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് കോപ്പി 
  • നിലവിൽ പ്ലസ് വൺ അഡ്മിഷൻ ലഭിച്ച അഡ്മിഷൻ ലെറ്റർ 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ ബാങ്ക് വിവരങ്ങൾ( Nationalised bank ) ( പാസ്ബുക്ക് ,അക്കൗണ്ട് ഡീറ്റെയിൽസ് )
  • വിദ്യാർത്ഥിയുടെ പാസ്ബുക്ക് സൈസ് ഫോട്ടോ 
അപേക്ഷ നൽകേണ്ട അവസാന തിയ്യതി ജൂൺ 26 

എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക

Click Here



 

തുടർന്നു വരുന്ന പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക



 

തുടർന്നു വരുന്ന വിൻഡോയിൽ Create Account ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വെക്തികത വിവരങ്ങൾ നൽകി അക്കൗണ്ട് ഉണ്ടാകുക ,നേരത്തെ ഈ വെബ്സൈറ്റ് വഴി മറ്റു സ്കോളർഷിപ് അപേക്ഷിച്ചിട്ടുണ്ടങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക 



തുടർന്നു വരുന്ന പേജിൽ Start Application എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക 



ശേഷം നിബന്ധനകൾ വായിച്ച് Check Your Eligibility  കൊടുക്കുക 




ശേഷം വിദ്യാർത്ഥികൾക്ക് ആധാർ വെരിഫിക്കേഷൻ നൽകാൻ ആവിശ്യപെടും ,ശേഷം അപേക്ഷ ഫോം ലഭിക്കും ,ശ്രദ്ധയോടെ അപേക്ഷ ഫോം ഫിൽ ചെയ്ത് സമർപ്പിക്കുക ,ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക 

വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യം അപേക്ഷ പൂർത്തിയായി കഴിഞ്ഞാൽ നിങ്ങൾ നൽകിയ മൊബൈൽ ഫോണിലും, ഇമെയിൽ ഐഡിയിലും തുടർന്നുള്ള അപ്ഡേറ്റ് ലഭിക്കും ,അപേക്ഷ പൂർത്തിയായി പ്രിന്റ് ഔട്ട് സ്കൂളിൽ നൽകേണ്ട ആവിശ്യം ഇല്ല ,അപേക്ഷ പൂർണമായും ഓൺലൈൻ വഴി ആയിരിക്കും 

2024, ജൂൺ 6, വ്യാഴാഴ്‌ച

2024 മെയ് 5 ന് നടത്തിയ നീറ്റ് പരീക്ഷക്ക്‌ നടന്നത് വൻ തട്ടിപ്പ് ,ചോദ്യപേപ്പർ ലീക്ക് ആയി ,തെളിവുകൾ സഹിതം പുറത്ത് ,പണം വാങ്ങി ഗ്രേസ് മാർക്ക് നൽകി ,പരീക്ഷ വീണ്ടും നടത്തും? NEET Exam 2024-Biggest Scam




2024 മെയ് 5 ന് നടന്ന നീറ്റ് എൻട്രൻസ് പരീക്ഷയിൽ വൻ തട്ടിപ്പ് നടന്നതായി ഇപ്പോൾ വാർത്തകളും തെളിവുകളും പുറത്ത് വന്നിരിക്കുകയാണ്.കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന N T A (National Testing Agency ) ആണ് വിദ്യാർത്ഥികളോട് വിശ്വാസ വഞ്ചന കാണിച്ചിരിക്കുന്നത് ,ദേശിയ തലത്തിൽ നടക്കുന്ന 25 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയിലാണ് ചോദ്യപേപ്പർ ലീക്ക് ആയതിനെ തുടർന്ന്  N T A ഈ തട്ടിപ്പ് നടത്തിയിട്ടുള്ളത് ,ഒന്നാമതായി 67 വിദ്യാർത്ഥികൾക്കാണ് 720 ൽ 720 മാർക്ക് ലഭിച്ചിരിക്കുന്നത് ,അത് മാത്രമല്ല പരീക്ഷയിൽ സമയം നഷ്ടമായതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും അനുവദിച്ച് നൽകി ,ഒരു മുന്നറിയിപ്പും കൂടാതെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം തന്നെ തിരക്ക് പിടിച്ച് നീറ്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു ,ഇതൊക്കെ നോക്കുമ്പോൾ ഇവിടെ N T A നടത്തിയത് വലിയ തട്ടിപ്പാണ് ,പണം വാങ്ങി വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയതായും ,ഗ്രേസ് മാർക്ക് നൽകിയതായും ഉള്ള ആരോപണങ്ങൾ ആണ് ഉയർന്നു വന്നിട്ടുള്ളത്




വിവിധ ഓൺലൈൻ മാധ്യമങ്ങൾ ചോദ്യപേപ്പർ ലീക്ക് ആയതിന്റെ ചാറ്റുകൾ സഹിതം പുറത്ത് വിട്ടിരിക്കുയാണ് ,ഇതൊക്കെ ശെരിക്കും ഞെട്ടിപ്പിക്കുന്ന വീഴ്ചയാണ് പുറത്ത് കാട്ടുന്നത് ,കഷ്ടപ്പെട്ട് പഠിച്ച്‌ ഒരു വർഷത്തോളം പലതും മാറ്റി വെച്ച് 14 ഉം 15 ഉം മണിക്കൂർ പഠിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ അദ്വാനത്തിന് പുല്ല് വിലയാണ് N T A നൽകിയിട്ടുള്ളത് 

ഉയർന്ന CUT OFF കാരണം അർഹത നേടിയ കുട്ടികൾക്ക് പോലും ഗവണ്മെന്റ് MBBS സീറ്റ് കിട്ടാത്ത അവസ്ഥയാണ് 

N T A യുടെ ഭാഗത്ത് നിന്നുണ്ടായ  ഇത്രയും വലിയ വീഴ്ചയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പല കോച്ചിങ് സ്ഥാപനങ്ങളും രംഗത്ത് വന്നിരിക്കുകയാണ് ,നീറ്റ് പരീക്ഷ വീണ്ടും നടത്തണം എന്ന് അവശ്യപെട്ട് കൊണ്ടും N T A യുടെ വീഴ്ചയെ ചൂണ്ടി കാണിച്ച് കൊണ്ടും ,തട്ടിപ്പ് നടത്തിയതിന് എതിരെയും സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ,ഇനി N T A  നന്നായി വിയർക്കും,




 
വിദ്യാർത്ഥികളെ നിങ്ങൾ 2024 ൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾ ആണെങ്കിൽ ഈ വർഷം നടത്തിയ നീറ്റ് പരീക്ഷയിൽ തട്ടിപ്പ് നടന്നതായി നിങ്ങൾക് തോണുന്നുണ്ട് എങ്കിൽ താഴെ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണം ,തുടർന്നുള്ള സർവ്വേ ആവശ്യത്തിനും ,വിദ്യാർത്ഥികൾക്ക് നീതി കിട്ടാൻ വേണ്ടിയിട്ടുമാണ് ,കഴിയുന്ന വിദ്യാർഥികൾ ഈ പോസ്റ്റ് പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് കൊടുക്കണം  

2024, മേയ് 21, ചൊവ്വാഴ്ച

SSLC Revaluation Result Publishing Date,How To Check Result In Mobile-

             


                    

പത്താം ക്ലാസ് പരീക്ഷ ഫലം മെയ് 8 നു ഗവണ്മെന്റ് ഔദ്യോഗികകമായി പ്രസിദ്ധീകരിച്ചു.ഗ്രേഡ് കുറഞ്ഞു പോയ വിദ്യാർത്ഥികൾക്ക് നിലവിലുള്ള ഗ്രേഡ് മെച്ചപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് Revaluation അപേക്ഷ നല്കാൻ അവസരം ലഭിച്ചു , പ്രധീക്ഷിച്ച ഗ്രേഡ് ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികളും Revaluation അപേക്ഷ സമർപിച്ചു ,ഇനി എപ്പോളാണ് Revaluation Result പ്രസിദ്ധീകരിക്കുക ,എങ്ങനെയാണ് Revaluation Result പരിശോധിക്കാൻ സാധിക്കുക ,

Revaluation Result എപ്പോൾ പ്രസിദ്ധീകരിക്കും 

വിദ്യാർഥികൾ കാത്തിരിക്കുന്ന Revaluation Result മെയ് അവസാനത്തോട് കൂടി ഗവണ്മെന്റ് ഔദ്യോഗികകമായി പ്രസിദ്ധീകരിക്കും ,

എങ്ങനെ Revaluation Result പരിശോധിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക ,

തുടർന്നു വരുന്ന പേജിൽ SSLC Revaluation Result-2024-എന്ന് കാണാൻ സാധിക്കും ,അവിടെ ക്ലിക്ക് ചെയ്യുക ,


തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ SSLC രജിസ്റ്റർ നമ്പർ ,ജനന തിയ്യതി ,എന്നിവ നൽകി Get Result എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയുക 

വിദ്യാർഥികൾ ശ്രദ്ധിക്കുക 

Revaluation റിസൾട്ട് പരിശോധിച്ചതിന് ശേഷം നിങ്ങൾക് ഗ്രേഡ് കൂടിയാൽ നിങ്ങൾ റിസൾട്ടി print out എടുത്ത് അപേക്ഷ നൽകിയ സ്കൂളിൽ പോയിട്ട് അടച്ച ഫീസ് കൈപറ്റാവുന്നതാണ് ,ഗ്രേഡ് വർധിക്കാത്തവർക്ക് ഫീസ് തിരികെ ലഭിക്കുന്നതല്ല ,അത് മാത്രമല്ല ഗ്രേഡ് വർധിച്ചാൽ നിലവിൽ നിങ്ങൾക്ക് ലഭിച്ച ഗ്രേഡ് എത്രയാണോ അതായിരിക്കും SSLC സെർട്ടിഫിക്കറ്റിൽ പരിഗണിക്കുക ,അതിന് വേണ്ടി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല ,

2024, മേയ് 11, ശനിയാഴ്‌ച

Professor Joseph Mundasery Scholarship .SSLC Full A+ Grade Holder Rs 10000/-Scholarship Grand-How To Apply-Application Process



പത്താം ക്ലാസ് പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും A + ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ 10000 രൂപ നൽകുന്നു ,ജോസഫ് മുണ്ടശേരി സ്കോളർഷിപ് എന്ന പേരിലാണ് വിദ്യാർത്ഥികൾക്ക് 10000 രൂപ സ്കോളർഷിപ് നൽകുന്നത് ,2023-2024 അധ്യയന വർഷത്തിൽ SSLC പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും A + ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക ,എങ്ങനെ അപേക്ഷിക്കാം ,എന്തൊക്കെ രേഖകൾ ആവിശ്യമാണ് ,അപേക്ഷ എപ്പോൾ സമർപ്പിക്കാം എന്നുള്ള കാര്യങ്ങൾ നമുക്ക് പരിശോധിക്കാം

അപേക്ഷിക്കാൻ വേണ്ട യോഗ്യത 

  • ന്യൂന പക്ഷ മത വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കാണ് അപേക്ഷ നല്കാൻ സാധിക്കുക 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം 

അപേക്ഷിക്കാൻ വേണ്ട രേഖകൾ 

  • അപേക്ഷയുടെ രെജിസ്ട്രേഷൻ പ്രിന്റ് ഔട്ട് 
  • SSLC മാർക്ക് ലിസ്റ്റ് കോപ്പി 
  • വിദ്യാർത്ഥിയുടെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി 
  • വിദ്യർത്ഥിയുടെ ആധാർ കോപ്പി 
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ,അല്ലങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് കോപ്പി 
  • വരുമാന സർട്ടിഫിക്കറ്റ് 
  • റേഷൻ കാർഡ് കോപ്പി 
അപേക്ഷ നൽകേണ്ട സമയം 

അപേക്ഷ ഇപ്പോൾ ആരംഭിച്ചിട്ടില്ല ,അപേക്ഷയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php?#dialog
വെബ്സൈറ്റ് വഴി ലഭിക്കുന്നതാണ്


2024, മേയ് 9, വ്യാഴാഴ്‌ച

2024-Plus One Allotment Application Form-How To Apply For Plus One Application Online-Required Documents-Allotment Starting Date,Full Details

 



2024-2025 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം ഓൺലൈൻ അപേക്ഷ മെയ് 16 മുതൽ മെയ് 25 വരെ ഓൺലൈൻ ആയിട്ട് വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് , അതുമായിട്ട് ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഗവണ്മെന്റ് പ്രസിദ്ധീകരിച്ചു . https://hscap.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അപേക്ഷയുടെ ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതാണ് , 

Plus One Application Month

Plus One Application Date
അപേക്ഷ ആരംഭിക്കുന്നത് May 16
അപേക്ഷയുടെ അവസാന തിയ്യതി May 25
Trail AllotmentMay 29
First AllotmentJune 5
Class Starting June 24
Closing AllotmentJune 19

How To Apply Plus One Allotment From Home ( Full Guide) -Click Here

2024 Plus One Admission Process Government Official Notification-Download

 പ്ലസ് വൺ അപേക്ഷയിൽ ആവിശ്യമായ രേഖകൾ 

  • 10 ക്ലാസ് മാർക്ക് ഷീറ്റ് ( മാർക്ക് ഷീറ്റ് ഡൌൺലോഡ് ചെയ്യുന്നത് ചുവടെ കൊടുത്തിരിക്കുന്നു )
  • ആധാർ കാർഡ് 
  • ആക്ടിവ് ആയിട്ടുള്ള മൊബൈൽ നമ്പർ 
  • 10 ക്ലാസ് രജിസ്റ്റർ നമ്പർ,ജനന തിയ്യതി  
  • പ്ലസ് വൺ പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിന്റെയും ,കോഴ്‌സിന്റേയും കോഡ് ഉൾപ്പടെയുള്ള ലിസ്റ്റ് ( Not Compulsory ) 
  • Club Certificate ( If Have)
  • Bonus Point Certificate( If Have)
  • Swimming Certificate( In Have)

അഡ്മിഷൻ കിട്ടിയാൽ അഡ്മിഷൻ സ്കൂളിൽ നൽകേണ്ട   രേഖകൾ

  • Allotment Memo
  • Admission Fees
  • Cast Certificate ( If Get Admission Under Reservation )
  • income Certificate( If Applying Scholarship ) 
  • SSLC Certificate
10 ക്ലാസ് മാർക്ക് ഷീറ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യാം 
  • ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 
Click Here


  • അപ്പോൾ നിങ്ങൾ മുകളിൽ കാണുന്നത് പോലെ ഉള്ള ഒരു പേജ് തുറക്കും ,അതിൽ SSLC exam Result 2021 എന്ന് കാണാം ,അവിടെ ക്ലിക്ക് ചെയ്യുക 


  • തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ,ജനന തിയ്യതി ടൈപ്പ് ചെയ്യുക ശേഷം get result ഭാഗം ക്ലിക്ക് ചെയ്യുക 

തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ മാർക്ക് ഷീറ്റ് കാണാം ,അതിൽ താഴെ ഭാഗത്ത് print എന്നുള്ള ഓപ്ഷൻ കാണാം ,ശേഷം ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാം 


How To Calculate SSLC Percentage Of Grade  

A + ലഭിച്ച വിഷയങ്ങൾ 9 മാർക്ക് വെച്ച് കൂട്ടുക ,A ഗ്രേഡ് ലഭിച വിഷയങ്ങൾ 8 മാർക്ക് വെച്ച് കൂട്ടുക ,B + ഗ്രേഡ് ലഭിച്ച വിഷയങ്ങൾ 7 മാർക്ക് വെച്ച് കൂട്ടുക ,B ഗ്രേഡ് ലഭിച്ച വിഷയങ്ങൾ 6 മാർക്ക് വെച് കൂട്ടുക ,C + ലഭിച്ച വിഷയങ്ങൾ 5 മാർക്ക് വെച്ച് കൂട്ടുക ,C ഗ്രേഡ് ലഭിച്ച വിഷയങ്ങൾ 4 മാർക്ക് വെച്ച് കൂട്ടുക ,D+ ലഭിച്ച വിഷയങ്ങൾ 3 മാർക്ക് വെച്ച കൂട്ടുക 
എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടി ആണെങ്കിൽ A+ 9 മാർക്ക് =10 *9 =90 

2024, മേയ് 8, ബുധനാഴ്‌ച

SSLC Revaluation Application Process,How To Apply For Revaluation Application,Application Form,Full Details

 



2023-2024 അധ്യയന വർഷത്തെ SSLC പരീക്ഷ ഫലം ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു , ഇപ്പോൾ ലഭിച്ച ഗ്രേഡിൽ നിങ്ങൾ തൃപ്തിയില്ലങ്കിൽ നിങ്ങളുട പരീക്ഷ ഉത്തര കടലാസ് പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷ നൽകാവുന്നതാണ് ,ഗവണ്മെന്റ്  ഔദ്യോഗിക വെബ്സൈറ്റ് ആയ https://sslcexam.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.വിദ്യാർത്ഥികൾക്ക് മെയ് 9 മുതൽ മെയ് 15 വൈകിട്ട് 4 മണി വരെ ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കാം 

Government Official Notificaton-Download 

Application Form Link-Click Here

വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്ന് തന്നെ അപേക്ഷ കൊടുക്കാം ,എങ്ങനെ ആണ് വീട്ടിൽ നിന്ന് അപേക്ഷ കൊടുക്കേണ്ടത് എന്ന് വിശദമായി നമുക്ക് പരിശോധിക്കാം 

ആദ്യം തന്നെ വിദ്യാർഥികൾ ചെയ്യേണ്ടത് അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് ആയ https://sslcexam.kerala.gov.in/ സന്ദർശിക്കുക  

  • അപ്പോൾ നിങ്ങൾക് ചുവടെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും ,ശേഷം പുനർമൂല്യ നിർണയത്തിന് അപേക്ഷ ഫോം ഗവണ്മെന്റ് പ്രസിദ്ധീകരിച്ചാൽ റെഡ് ലൈൻ ഇട്ട ഭാഗത്ത് SSLC Revaluation application form എന്ന് കാണാം അവിടെ Click here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 




  • തുടർന്ന് നിങ്ങൾക് പുതിയ ഒരു പേജ് ഓപ്പൺ ആകും .അതിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ,ജനന തിയതി എന്നിവ നൽകുക ,ശേഷം submit കൊടുക്കുക 


  • തുടർന്ന് നിങ്ങൾക് അപേക്ഷ ഫോം ലഭിക്കും. ഇതിൽ ഓരോ subtitle കാണാം ,അതിൽ Revaluation ൻറെ താഴെ നിങ്ങൾക് ആവിശ്യം ഉള്ള വിഷയങ്ങൾ ടിക് ചെയ്യുക ശേഷം താഴെ കാണുന്ന Submit Application കൊടുക്കുക 


  • Submit Application കൊടുത്ത ശേഷം നിങ്ങൾക്ക് Print എടുക്കാനുള്ള ഓപ്ഷൻ വരും ശേഷം print എടുക്കുക ,ശേഷം print out ഉം അപേക്ഷ ഫീസും ,നിങ്ങൾ SSLC പഠിച്ച സ്കൂളിൽ പോയിട്ട് കൊടുക്കുക ,
  • പുനർമൂല്യനിർണ്ണയ ഫലം കുറച്ചു ദിവസങ്ങൾക്ക് ശേഷം  ഗവണ്മെന്റ് ഇതേ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും ,ഫലം പ്രസിദ്ധീകരിച്ച കഴിഞ്ഞാൽ നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ ,ജനന തിയതി ഉപയോഗിച്ചു നിങ്ങൾക്കു Revaluation Result പരിശോധിക്കാം 



പ്രധാന തീയതികൾ

വിദ്യാർത്ഥികൾക്ക് മെയ് 9 മുതൽ മെയ് 15 വൈകിട്ട് 4 മണി വരെ ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കാം ,അപേക്ഷയുടെ പ്രിൻറ് ഔട്ട് കോപ്പിയും ,നിശ്ചിത ഫീസും മെയ് 15 വൈകിട്ട് 5 മണിക്ക് മുമ്പായി SSLC പഠിച്ച സ്കൂളിൽ നൽകേണ്ടതാണ്

പുനർമൂല്യനിർണ്ണയ ഫീസ്:  

പുനർമൂല്യനിര്ണയത്തിനായി ( Revaluation )  അപേക്ഷിക്കുന്ന ഓരോ വിഷയത്തിന് 400 രൂപ. കൂടാതെ, അവരുടെ ഉത്തരക്കടലാസ് (Scrutiny )പരിശോധിക്കണമെങ്കിൽ സൂക്ഷ്മപരിശോധന ഫീസ്  ഓരോ വിഷയത്തിനും 200 രൂപയും ഫോട്ടോകോപ്പി ഫീസും ഒരു പകർപ്പിന് 50 രൂപ എന്ന ക്രമത്തിൽ അടക്കണം .

NB: വിദ്യാർഥികൾ ശ്രദ്ധിക്കുക ,നിങ്ങൾ Revaluation അപേക്ഷ സമർപ്പിച്ചു ഗ്രേഡ് കുറഞ്ഞാൽ പഴയ ഗ്രേഡ് ആയിരിക്കും പരിഗണിക്കുക ,ഇനി ഗ്രേഡ് കൂടിയാൽ പുതിയ ഗ്രേഡ് ആയിരിക്കും പരിഗണിക്കുക ,

2024, മേയ് 6, തിങ്കളാഴ്‌ച

Kerala Plus Two Result 2024-officially Announced -How To Your Result In Your Mobile Phone,School Wise Result,How To Calculate Percentage

 




2024- മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ ഫലം മെയ് 9 വൈകിട്ട് 3 മാണിയോട് കൂടി ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും . വെബ്‌സൈറ്റിൽ 4 മണിയോട് കൂടി പ്രസിദ്ധീകരിക്കുന്നതായിരിക്കും  ,മുഴുവൻ വിദ്യാർത്ഥികൾക്കും മൊബൈൽ ഫോൺ വഴി റിസൾട്ട് പരിശോധിക്കാവുന്നതാണ് 

എങ്ങനെ റിസൾട്ട് പരിശോധിക്കാം 

ആദ്യം നിങ്ങൾ താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Kerala Plus Two Result Checking Link 1-Click Here

Kerala Plus Two Result Checking Link 2- Click Here

Kerala Plus Two Result Checking Link 3-Click Hre




തുടർന്നു വരുന്ന പേജിൽ നിങ്ങൾക് DHSE RESULT-2024/VHSE RESULT 2024, എന്ന് കാണാം ,അതിൽ ക്ലിക്ക് ചെയ്യുക 


തുടർന്നു നിങ്ങളുടെ Roll number ഉം ,date of birth ഉം നൽകാനുള്ള പേജ് തുറന്ന് വരും ,ഇവ രണ്ടും നൽകിയതിന് ശേഷം Submit ക്ലിക്ക് ചെയ്യുക  

തുടർന്നു നിങ്ങളുടെ റിസൾട്ട് കാണാം 



School Wise Result 

താഴെ കാണുന്ന വിൻഡോ യിൽ School Wise Result എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക ,ശേഷം നിങ്ങളുടെ സ്കൂളിന്റെ കോഡ് നൽകി SUBMIT ക്ലിക്ക് ചെയ്യുക ,തുടർന്നു വരുന്ന പേജിൽ നിങ്ങൾക് School Result കാണാൻ സാധിക്കും 




How To Find School Code

Kerala Plus Two School Code List-Click Here

How To Know Grade,Grade Percentage , Grade Point, Remark



How To Calculate Percentage Of Mark 




Plus Two Revaluation Application Process-https://www.klscholarships.com/2021/07/Application-Form-Plus-Two-Revaluation-How-To-Apply.html

രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പി.ജി.

 


കേരള കേന്ദ്ര സർവകലാശാല-കാസർകോട്, വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കേരള കേന്ദ്ര സര്‍വകലാശാലയില്‍ പി.ജി. കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ സി.യു.ഇ.ടി. (കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) പി.ജി.യില്‍ പങ്കെടുത്തവരാണ് രജിസ്റ്റർചെയ്യേണ്ടത്. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സർവകലാശാലയിലുള്ളത്.

പ്രോഗ്രാമുകള്‍

  • എം.എ. -ഇക്കണോമിക്സ്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്റർനാഷണല്‍ റിലേഷൻസ് ആൻഡ് പൊളിറ്റിക്കല്‍ സയൻസ്, മലയാളം, കന്നഡ, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, എം.എസ്.ഡബ്ല്യു.
  • എം.എഡ്.
  • എം.എസ്സി. -സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എൻവയണ്‍മെന്റല്‍ സയൻസ്, ജീനോമിക് സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗ തെറാപ്പി
  • എല്‍എല്‍.എം.
  • മാസ്റ്റർ ഓഫ് പബ്ലിക് ഹെല്‍ത്ത്
  • എം.ബി.എ.-ജനറല്‍ മാനേജ്മെന്റ്, ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെന്റ്
  • എം.കോം. എന്നിവയാണ് പ്രോഗ്രാമുകള്‍.
ഓണ്‍ലൈൻ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.cukerala.ac.in കാണുക. അപേക്ഷ മേയ് 10 വരെ. റാങ്ക് ലിസ്റ്റ് 15-ന്. കൂടുതൽ അറിയുന്നതിനായി സന്ദർശിക്കു : admissions@cukerala.ac.in

പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച്‌ സർക്കാർ

 


മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച്‌ സർക്കാർ. 20 ശതമാനം സീറ്റുകളാണ് മലപ്പുറം ജില്ലയിലെ എയ്ഡഡ് സ്കൂളുകളില്‍ വർദ്ധിപ്പിക്കുക.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 30 ശതമാനം സീറ്റുകള്‍ സർക്കാർ സ്കൂളുകളില്‍ വർദ്ധിപ്പിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

പ്ലസ് വൺ സീറ്റുകളുടെ എണ്ണം മലപ്പുറം ജില്ലയില്‍ കുറവാണെന്നും നിരവധി വിദ്യാർത്ഥികള്‍ സീറ്റ് ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും മുൻ വർഷങ്ങളില്‍ പരാതി ഉയർന്നിരുന്നു. ഇതോടെയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തത്.

കഴിഞ്ഞ വർഷം സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനല്‍ സീറ്റ് വർദ്ധനവ് മലപ്പുറം ജില്ലയ്‌ക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ വരുത്തിയതിന് പുറമേയാണ് ഇപ്പോഴത്തെ വർദ്ധനവ്. സീറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികള്‍ക്ക് ആശ്വാസകരമായ നിലപാടാണ് സർക്കാർ ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

പി. ജി. അപേക്ഷ 10 വരെ

 


കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളില്‍ പി.ജി./എം.ടെക്. കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 10 വരെ നീട്ടി.

50 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

അപേക്ഷകള്‍ admissions.keralauniversity.ac.in/css2024/ എന്ന വെബ്സൈറ്റ് വഴി നല്‍കാം. കൂടുതൽ വിവരങ്ങള്‍ക്ക്: 0471 2308328.

സംസ്‌ഥാനത്ത് ഹയർസെക്കൻഡറി സീറ്റ് വർധിപ്പിച്ചു


 

തിരുവനന്തപുരം: 2022-23 അധ്യയന വർഷം താല്‍ക്കാലികമായി അനുവദിച്ച 77 ഹയർസെക്കൻഡറി ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും 2023-24 അധ്യയനവർഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ധനകാര്യവകുപ്പിൻറെ അനുമതിക്ക് വിധേയമായി തുടരുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.

താല്‍ക്കാലികമായി 178 ബാച്ചുകള്‍ അനുവദിക്കുമ്ബോള്‍ ഒരു വർഷം മാത്രം ചുരുങ്ങിയത് 19,22,40,000 രൂപയുടെ അധിക സാമ്ബത്തിക ബാധ്യത സർക്കാരിന് ഉണ്ടാകും. 


തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സർക്കാർ സ്കൂളുകളിലും 30% മാർജിനല്‍ സീറ്റ് വർധനവ് അധിക സാമ്ബത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ അനുവദിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്ളുകളിലും 20% മാർജിനല്‍ സീറ്റ് വർധനവ് അധിക സാമ്ബത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ അനുവദിക്കും.

 ഇതിനുപുറമേ, ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് 10% കൂടി മാർജിനല്‍ സീറ്റ് വർധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20% മാർജിനല്‍ സീറ്റ് വർധനവ് അനുവദിക്കും. ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20% മാർജിനല്‍ സീറ്റ് വർധനവ് അനുവദിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാർജിനല്‍ സീറ്റ് വർധനവിനുള്ള അനുവാദം ഉണ്ടാവില്ല .

2024, മേയ് 1, ബുധനാഴ്‌ച

'ക്യാറ്റ് 2024' 10 മുതൽ 12 വരെ

 

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 'ക്യാറ്റ് 2024' കേരളത്തിനകത്തും പുറത്തുമായി 97 കേന്ദ്രങ്ങളില്‍ മേയ് 10,11,12 തീയതികളില്‍ നടത്തും.

അഡ്മിറ്റ് കാർഡ് അപേക്ഷകർക്ക്‌ അവരവരുടെ പ്രൊഫൈലില്‍നിന്ന്  ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷിച്ച വിവിധ ടെസ്റ്റ് കോഡുകള്‍ക്കായി പ്രത്യേക അഡ്മിറ്റ് കാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക്: admissions.cusat.ac. in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0484-2577100.

പി. ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എട്ട്‌ മുതല്‍ 16 വരെ


കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിവിധ പി. ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എട്ട്‌ മുതല്‍ 16 വരെ നടക്കുമെന്ന്‌ സര്‍വകലാശാല വ്യക്തമാക്കി.

എട്ടിന്‌ രാവിലെ സംസ്‌കൃതം സാഹിത്യം, ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ആന്‍ഡ്‌ ലിറ്ററേച്ചര്‍, ഡാന്‍സ്‌ - മോഹിനിയാട്ടം, മ്യൂസിക്‌ ഉച്ചകഴിഞ്ഞ്‌ കമ്പാരിറ്റീവ് ലിറ്ററേച്ചര്‍, സൈക്കോളജി, സംസ്‌കൃതം വേദാന്തം എന്നീ പ്രോഗ്രാമുകളിലേയ്‌ക്കുളള പ്രവേശന പരീക്ഷകളാണ്‌ നടക്കുക. 

ഒന്‍പതിനു രാവിലെ മലയാളം, ഡാന്‍സ്‌-ഭരതനാട്യം, പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ്‌ ഓഫീസ്‌ പ്രസീഡിംഗ്‌സ് ഇന്‍ ഹിന്ദി, ഉച്ചകഴിഞ്ഞ്‌ ഹിസ്‌റ്ററി, ഹിന്ദി, 15ന്‌ രാവിലെ സംസ്‌കൃതം ജനറല്‍, തീയറ്റര്‍, എം. എസ്‌. ഡബ്ല്യു., സംസ്‌കൃതം വ്യാകരണം, ഉച്ചകഴിഞ്ഞ്‌ എം. പി. ഇ. എസ്‌, സോഷ്യോളജി, 16ന്‌ രാവിലെ എം.എഫ്‌.എ, സംസ്‌കൃതം ന്യായം, അറബിക്‌, ഫിലോസഫി, ജ്യോഗ്രഫി, ഉച്ചകഴിഞ്ഞു മ്യൂസിയോളജി, വേദിക്‌ സ്‌റ്റഡീസ്‌, ഉര്‍ദു എന്നീ പ്രോഗ്രാമുകളിലേക്കും പ്രവേശന പരീക്ഷ നടക്കും. എം. എഫ്‌. എ., തിയറ്റര്‍, മ്യൂസിക്‌, ഡാന്‍സ്‌ (ഭരതനാട്യം, മോഹിനിയാട്ടം) എന്നീ പ്രോഗ്രാമുകളിലേക്കുള്ള അഭിരുചി/ പ്രാക്‌ടിക്കല്‍/പോര്‍ട്ട്‌ഫോളിയോ പ്രസന്റേഷന്‍/ ഇന്റര്‍വ്യൂ എന്നിവ പ്രവേശന പരീക്ഷ എഴുതുന്ന ദിവസം തന്നെ കാലടി മുഖ്യക്യാമ്ബസില്‍ നടക്കും. എം.എഫ്‌.എ. പ്രോഗ്രാമിന്‌ അപേക്ഷിച്ചിട്ടുളളവര്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ പ്രസന്റേഷന്‍, പ്രവേശനപ്പരീക്ഷ കഴിഞ്ഞാലുടന്‍ പെയിന്റിങ്‌ വിഭാഗം തലവന്‌ സമര്‍പ്പിക്കണം. 

എം.പി.ഇ.എസ്‌. പ്രോഗ്രാമിന്‌ അപേക്ഷിച്ചിട്ടുളളവര്‍ ഫിസിക്കല്‍ ഫിറ്റ്‌നസ്‌ ടെസ്‌റ്റിനായി പ്രവേശന പരീക്ഷയുടെ അന്നേ ദിവസം രാവിലെ എട്ടിന്‌ കാലടി മുഖ്യ ക്യാമ്പസിലുള്ള ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



2024, ഏപ്രിൽ 30, ചൊവ്വാഴ്ച

SSLC Result 2024-How To Check In Mobile ,Result Publishing Date,Time,How To Check School Wise Result,kerala SSLC Exam Result ,Full Details-

 



SSLC ,THSLC പരീക്ഷ മൂല്യനിർണ്ണയം പൂർത്തിയായി ,മെയ് 8 വൈകിട്ട് 3 മണിക്ക് ഗവണ്മെന്റ് ഔദ്യോഗികകമായി പ്രസിദ്ധീകരിക്കും .വൈകിട്ട് 4 മണി മുതൽ ഗവണ്മെന്റ് ഔദ്യോഗിക വെബ്സൈറ്റ് വഴി റിസൾട്ട് ലഭിക്കുന്നതായിരിക്കും  SSLC പരീക്ഷ റിസൾട്ട് എങ്ങനെ പരിശോധിക്കാം ,വിദ്യാർഥികൾ അറിഞ്ഞിരിക്കുക 

താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്കൾ വഴി വിദ്യാർത്ഥികൾക്ക് നിങ്ങളുടെ റിസൾട്ട് പരിശോധിക്കാൻ സാധിക്കും 

റിസൾട്ട് പെട്ടന്ന് അറിയാനുള്ള ലിങ്കുകൾ 

1-SSLC Result 2024 -Instant Result Link -Click Here

2-SSLC Result 2024 -Instant Result Link2-Click Here

3 SSLC Result 2024 -Instant Result Link3-Click Here

4- SSLC Result 2024 -Instant Result Link4-Click Here

4-https://pareekshabhavan.kerala.gov.in/

5-https://prd.kerala.gov.in/

THSLC Result Checking Link-Click Here

റിസൾട്ട് എങ്ങനെ മൊബൈലിൽ പരിശോധിക്കാം 

ആദ്യം നിങ്ങൾ ചെയ്യേണ്ടത്  റിസൾട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ മുകളിൽ നൽകിയിട്ടുള്ള  ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ,തുടർന്നു വരുന്ന പേജിൽ SSLC Result 2024 എന്ന് കാണും അവിടെ ക്ലിക്ക് ചെയ്യുക ,തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ,ജനന തിയ്യതി ,നൽകി Get Result എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 


എങ്ങനെ സ്കൂളിലുള്ള മുഴുവൻ വിദ്യാർഥിയുടെയും റിസൾട്ട്‌ പരിശോധിക്കാം 

അതിന് വേണ്ടി ആദ്യം നിങ്ങൾ ചെയ്യേണ്ടത് റിസൾട്ട്‌ പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ Individual റിസൾട്ട്‌ പരിശോധക്കുന്ന സമയം നിങ്ങൾ school wise result എന്ന് കാണാൻ സാധിക്കും അവിടെ ക്ലിക്ക് ചെയ്യുക 



തുടർന്ന് നിങ്ങളുടെ സ്കൂളിന്റെ കോഡ് ടൈപ്പ് ചെയ്ത് Get School Result എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്താൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും റിസൾട്ട് കാണാൻ സാധിക്കും 

നിങ്ങളുടെ സ്കൂളിന്റെ കോഡ് എങ്ങനെ കണ്ടു പിടിക്കാം 

All Kerala school List And School Code List-Click Here

റിസൾട്ട് പരിശോധിച്ചതിന് ശേഷം നിങ്ങൾക്ക് ലഭിച്ച  മാർക്കിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ  Revaluation അപേക്ഷിക്കാനുള്ള അവസരം ലഭിക്കുന്നതായിരിക്കും ,അതുമായിട്ട് ബന്ധപ്പെട്ട വിവരം നമ്മുടെ വെബ്‌സൈറ്റിൽ തന്നെ  അറിയിക്കുന്നതായിരിക്കും, വിദ്യാഭ്യാസ വകുപ്പ് റിസൾട്ട് പ്രസിദ്ധീകരിച്ച ഉടൻ തന്നെ  റിസൾട്ട് ലഭ്യമാകണം എന്നില്ല ,മുഴുവൻ വിദ്യാർത്ഥികളും ഒരേ സമയം റിസൾട്ട് പരിശോധിക്കുന്നത് കൊണ്ട് തന്നെ സാങ്കേതിക തകരാർ അനുഭവപ്പെട്ടേക്കാം ,അത്തരം സാഹചര്യത്തിൽ അൽപ സമയത്തിന് ശേഷം റിസൾട്ട് പരിശോധിക്കാവുന്നതാണ്  ,റിസൾട്ട് ലഭിച്ചു കഴിഞ്ഞാൽ മാർക്ക് ലിസ്റ്റ് വിദ്യാർഥികൾക്കു Print Out എടുത്ത് വെക്കാൻ സാധിക്കുന്നതായിരിക്കും 

How To Know Grade,Grade Percentage , Grade Point, Remark


മേയ് അഞ്ചിനുള്ളില്‍ സി.യു.ഇ.ടി.-യു.ജി കേന്ദ്രങ്ങള്‍


 

ന്യൂഡല്‍ഹി : മേയ് അഞ്ചിനുള്ളില്‍ കേന്ദ്ര ബിരുദ പരീക്ഷ (സി.യു.ഇ.ടി.-യു.ജി-2024) കേന്ദ്രങ്ങള്‍ എൻ.ടി.എ. പ്രഖ്യാപിക്കുമെന്ന് യു.ജി.സി.

അധ്യക്ഷൻ ജഗദീഷ് കുമാർ അറിയിച്ചു.  മേയ് രണ്ടാം വാരത്തോടെ അഡ്മിറ്റ് കാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ മേയ് 15 മുതല്‍ 31 വരെ നടക്കും. ജൂണ്‍ 30-ന് ഫലം പ്രഖ്യാപിക്കും. ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ ക്ലാസുകള്‍ ആരംഭിക്കും.

ഇത്തവണ ഓണ്‍ലൈനിന് പുറമേ, എഴുത്തുപരീക്ഷയും നടത്തും. ഒ.എം.ആർ. പരീക്ഷ പരിഗണിക്കുന്നത് എറ്റവുമധികം രജിസ്ട്രേഷനുള്ള വിഷയങ്ങളിലാണ് . ഒരു വിദ്യാർഥിക്ക് തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ദിവസം രണ്ടോ മൂന്നോ ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തും. ഒരു വിഷയത്തില്‍ പല ദിവസങ്ങളില്‍ പരീക്ഷ നടത്തി മാർക്ക് ഏകീകരിക്കുന്ന സംവിധാനം ഈവർഷത്തോടെ നിർത്തലാക്കിയേക്കും. തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം ആറായി ചുരുക്കി. മൂന്നു പ്രധാന വിഷയങ്ങള്‍, രണ്ടു ഭാഷകള്‍, ഒരു ജനറല്‍ പരീക്ഷ എന്നിവയുള്‍പ്പെടെയാകും ആറു വിഷയങ്ങള്‍ അനുവദിക്കുക.

ഓരോ അധ്യയന വർഷത്തിന് മുൻപും പാഠപുസ്തകങ്ങള്‍ നവീകരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

 



ന്യൂഡല്‍ഹി: ഓരോ അധ്യയന വര്‍ഷത്തിന് മുൻപ്  പുതിയ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് എൻ.സി.ഇ.ആര്‍.ടിയോട്   ആവശ്യപ്പെട്ടു  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.

 സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനും പുതിയ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനും നിലവിലെ പാഠപുസ്തകങ്ങളില്‍ ആനുകാലികമായ മാറ്റങ്ങള്‍ വരുത്തുന്നതിനും നിർദേശം നല്‍കിയിട്ടുണ്ട്. ഈ തീരുമാനം ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെ പരിഗണിച്ചാണ് കേന്ദ്രം വ്യക്തമാക്കിയത് .

 എല്ലാ അധ്യയനവര്‍ഷത്തിനും മുൻപും ടെക്സ്റ്റ്‌ ബുക്ക് റിവ്യൂ നടപ്പാക്കി പാഠപുസ്തകങ്ങള്‍ പൂര്‍ണമായും കാലാനുസൃതമാക്കണമെന്നും ഒരിക്കല്‍ അച്ചടിച്ച പുസ്തകങ്ങള്‍  അടുത്തവര്‍ഷവും അതേപടി അച്ചടിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും എല്ലാ ക്ലാസുകള്‍ക്കും എല്ലാ പാഠപുസ്തകങ്ങളും തയ്യാറാക്കാന്‍  ആവശ്യമായതിനാല്‍ പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയിട്ടുള്ള പുസ്തകങ്ങള്‍ 2026-ല്‍ ലഭ്യമാകുമെന്ന് കേന്ദ്രം അറിയിച്ചു.

 ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് കോവിഡ് സാഹചര്യത്തില്‍ വെട്ടിക്കുറച്ച്‌ പാഠപുസ്തകങ്ങളില്‍ ചില പ്രധാന മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നിരുന്നാലും ഉള്ളടക്കം അവലോകനം ചെയ്യുന്നതില്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും വരും വർഷങ്ങളില്‍ കൂടുതല്‍ ഊർജിതമായി പാഠ്യ പദ്ധതികള്‍ നടപ്പിലാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.